Wednesday, April 18, 2012

ആര്‍ത്തനാദം, . .

ആരവങ്ങള്‍ക്കു ഇടവേളകളില്‍ എവിടെയോ
ഒരാര്‍ത്തനാദത്തിന്റെ മുഴക്കം കേള്‍ക്കുന്നുവോ, . ?

ആ ആര്‍ത്തനാദത്തിനുള്ളില്‍
ഒരു തേങ്ങലിന്റെ കിതപ്പ്,
നെടുവീര്‍പ്പിന്റെ കനം,
ദുഖത്തിന്റെ മൌനം, . .

ഭ്രമിപ്പിക്കുന്ന നാഗരികതയെ
കൊതിക്കുന്ന സമൂഹത്തിന്റെ
അലിഖിത ജീവനനിയമങ്ങള്‍, . .

പുതിയൊരടി പതറുമ്പോളും
എനിക്ക് നേരെ നീണ്ട അഭ്യൂദയകാംഷിയുടെ
ചൂണ്ടു വിരലിനു പിന്നിലെ കണ്ണില്‍
കഴുകന്‍റെ തിളക്കം, . .

പൊട്ടിച്ചിരികളില്‍ കൂട്ടച്ചിരികള്‍ മാത്രം
പ്രതീക്ഷിക്കുന്ന സൌഹൃദങ്ങള്‍,

കാല്പനികതയിലേക്ക് ഒളിച്ചോടി
സുഖ ജീവിതം നയിക്കുന്ന ഭാര്യ, കാമുകി, . .

ഒടുവിലാ ആര്‍ത്തനാദവും തിരഞ്ഞു
ഞാനെത്തിയത് എന്റെ ഹൃദയാന്തര്‍തലങ്ങളില്‍
എവിടെയോ ആയിരുന്നു, . .അതെ,
അത് ഞാനായിരുന്നു, . .

No comments:

Post a Comment